ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ വാദം കേൾക്കുന്നതു നാളത്തേക്കു മാറ്റി. കേരളം പുതിയ സത്യവാങ്മൂലം ഇന്നലെ രാത്രി ഫയൽ ചെയ്തതു ചൂണ്ടിക്കാട്ടി തമിഴ്നാടാണ് കേസ് ഇന്നു പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടത്.
പുതിയ സത്യവാങ്മൂലം പരിശോധിച്ചു മറുപടിക്കായി തമിഴ്നാട് സർക്കാരുമായി സംസാരിക്കേണ്ടതുണ്ടെന്ന് തമിഴ്നാടിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡെ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ഹർജി നാളത്തേക്കു മാറ്റിയത്. ഫെബ്രുവരി 8 മുതൽ അന്തിമവാദം കേൾക്കുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്ന കേസാണ് പലതവണയായി മാറ്റിവയ്ക്കപ്പെടുന്നത്.