ലോകമെമ്പാടുമുള്ള മങ്കിപോക്സ് കേസുകൾ ഏഴ് ദിവസത്തിനുള്ളിൽ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച വരെ 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോകാരോഗ്യ സംഘടന റിപ്പോർട്ട് നൽകിയ ജൂൺ 27 മുതൽ 2,614 കേസുകൾ വർദ്ധിച്ചു.
മങ്കിപോക്സ് ഒരു പ്രാദേശിക രോഗമായി കണക്കാക്കപ്പെടുന്ന ആഫ്രിക്കയിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വൈറസ് ബാധിച്ച് മരണങ്ങളൊന്നും ഉണ്ടായിട്ടില്ല.സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ എന്നിവരിലാണ് മിക്ക കേസുകളും ഉണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കുരങ്ങുകൾ അടക്കമുള്ള മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്തുന്നതാണ് മങ്കിപോക്സ് വൈറൽ. ചിക്കൻ പോക്സ് രോഗത്തിലെന്ന പോലെ പനിയും ദേഹം മുഴുവൻ ചെറിയ കുമിളകളും വന്നുനിറയുന്നതാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.