റിയാദ്: വിസകളും പാസ്‌പോർട്ടുകളും നേടുന്നതിനുള്ള പ്രക്രിയകൾ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ പൗരന്മാർക്കും പ്രവാസികൾക്കുമായി ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചു. ഇനി ഓൺലൈനിലൂടെ വിസ, പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകുമെന്ന് സൗദി ആഭ്യന്തര മന്ത്രി അറിയിച്ചു
പുതിയ സേവനങ്ങൾക്ക് അബ്ഷർ വ്യക്തികൾ, അബ്ഷർ ബിസിനസ്, പ്രവാസി എന്നീ പേരുകൾ രഹസ്യനാമം നൽകിയിട്ടുണ്ടെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു. 15 വയസോ അതിൽ താഴെയോ പ്രായപൂർത്തിയാകാത്തവർക്ക് പാസ്‌പോർട്ട് നൽകാനും പുതുക്കാനും ഇലക്ട്രോണിക് സേവനങ്ങളിലൂടെ ലഭ്യമാകും.
കൂടാതെ പ്രവാസികൾക്ക് അവരുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കാനും രാജ്യത്തിന് പുറത്തുനിന്നുള്ള എക്സിറ്റ് ആൻഡ് റിട്ടേൺ വിസകൾ വിപുലീകരിക്കാനും ഇലക്ട്രോണിക് സേവനങ്ങൾ വഴി ലഭ്യമാകും. അതുകൊണ്ട് തന്നെ മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ പ്രവാസികൾക്കും ഇത് ഏറെ ഗുണകരമായ തീരുമാനമാണ്.
ഓഫീസുകളിൽ പോകാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് പൗരന്മാർക്കും പ്രവാസികൾക്കും ജവസാത്തുമായി ആശയവിനിമയം നടത്താൻ ഈ സേവനങ്ങൾ സഹായിക്കുന്നു.