വേതന വർദ്ധനവ് പരമാവധി നിലനിർത്താൻ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ 30 ശതമാനം നികുതി ബാൻഡ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് ധനകാര്യ മന്ത്രി Paschal Donohoe വിശദീകരിച്ചു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ശരാശരി വേതനത്തിൽ അയർലണ്ടിലെ ആളുകൾ ഉയർന്ന നികുതി ബാൻഡുകളിൽ ഉൾപ്പടുന്നതായി മന്ത്രി വിശദീകരിച്ചു. 30 ശതമാനം നിരക്ക് കൂടുതൽ ന്യായമായിരിക്കുന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് 30 ശതമാനം നികുതി നിരക്ക് അവതരിപ്പിക്കുന്നത് ബജറ്റിൽ പ്രധാനമവും ഘടനാപരവുമായ മാറ്റമായിരിക്കുമെന്ന് Donohoe പറഞ്ഞു. ഈ വർഷം സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകില്ലെന്നും ഗുരുതരമായ അപകടസാധ്യതകൾ അടുത്ത വർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏറ്റവും ദുർബലരായവരെ സഹായിക്കാൻ ആഗ്രഹിക്കുന്നതിനാൽ സാമൂഹിക ക്ഷേമത്തിന്റെ നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും സർക്കാർ നോക്കുന്നുണ്ട്.
രാജ്യത്തെ 35 ശതമാനം നികുതി കേസുകളിലും ഇത്തരമൊരു നീക്കം പ്രയോജനപ്പെടും. അടുത്ത മാസം അവസാനത്തോടെ ബജറ്റ് ദിവസത്തിന് മുമ്പ് സാധ്യതയുള്ള നികുതി നടപടികളെക്കുറിച്ച് ചർച്ച ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. ജീവിതച്ചെലവ് ഉയരുന്ന സമയത്ത് ഇടത്തരം വരുമാനമുള്ള തൊഴിലാളികളെ സഹായിക്കുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ഡോണോഹോ പറഞ്ഞു. 2023 ൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ സ്വാധീനിക്കുന്ന കൂടുതൽ സംഭവവികാസങ്ങൾ ഉണ്ടാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.