അയർലണ്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നായ്ക്കളുടെ കടിയേറ്റാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 50 ശതമാനത്തിലധികം വർധിച്ചതായി പുതിയ പഠനം കണ്ടെത്തി. 2012 നും 2021 നും ഇടയിൽ ചികിത്സയിൽ നേടിയ 3,158 പേരിൽ 1,200 കുട്ടികളാണ്. അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റ്, ലിമെറിക്ക് യൂണിവേഴ്സിറ്റി, നാഷണൽ ഹെൽത്ത് ഇന്റലിജൻസ് യൂണിറ്റ് എന്നിവ ചേർന്ന് നടത്തിയ ഗവേഷണത്തിൽ, ആശുപത്രിയിൽ ചികിത്സ ആവശ്യമുള്ളവരിൽ 80% ത്തിലധികം പേരും അടിയന്തിര അഡ്മിഷനുകളാണെന്ന് കണ്ടെത്തി.
നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് നായ നിയന്ത്രണ നിയമങ്ങൾ കർശനമാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഗ്രാമ, സാമൂഹിക വികസന മന്ത്രി ഹീതർ ഹംഫ്രീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ലൗത്ത്, കെറി, റോസ്‌കോമൺ എന്നീ കൗണ്ടികളിലാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ നായ്ക്കളുടെ ആക്രമണമുണ്ടായത്. കിൽകെന്നി, ഓഫാലി, ഡബ്ലിൻ എന്നിവയാണ് ഏറ്റവും കുറവ്. ആശുപത്രി ഡിസ്ചാർജ് രേഖകളിൽ നിന്ന് കണക്കാക്കാവുന്നതിലും കൂടുതലാണ് നായ്m ആക്രമണങ്ങളുടെ യഥാർത്ഥ എണ്ണമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb