ജർമ്മനിയിലും ബെൽജിയത്തിലും ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 70 ലധികം പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു.
കൂടുതല്‍ നാശനഷ്ടമുണ്ടായത് ജര്‍മ്മനിയിലാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ലിയേജില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. പൊലീസ് ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്.