വിഴിഞ്ഞം സമരം തകർക്കാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്ന കുറ്റപ്പെടുത്തലുമായി ‘കത്തോലിക്ക സഭ’. തൃശൂർ അതിരൂപത മുഖപത്രമാണ് കത്തോലിക്ക സഭ. സമരത്തിനെതിരെ സിപിഐഎമ്മും ബിജെപിയും കൈ കോർത്തത് കൗതുകകരമാണ്. ഇരുകൂട്ടരുടെയും മുതലാളിത്ത വിരുദ്ധ നിലപാട് കാപട്യമെന്ന് വീണ്ടും തെളിഞ്ഞുവെന്നും കത്തോലിക്ക സഭയിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
ലത്തീൻ അതിരൂപത ഏറ്റെടുത്ത സമരം കിടപ്പാടം നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികൾക്ക് വേണ്ടിയാണ്. പുലിമുട്ടിന്റെ മൂന്നിലൊരുഭാഗം നിർമ്മിച്ചപ്പോഴേക്കും പാരിസ്ഥിതികാഘാതം വ്യക്തമായി. വിഴിഞ്ഞം ഫിഷിംഗ് ഹാർബർ ഉപയോഗശൂന്യമായി. മത്സ്യബന്ധനത്തിനോ അനുബന്ധപ്രവർത്തനങ്ങൾക്കോ കഴിയുന്നില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സമരത്തിനെതിരായ പ്രചാരണത്തിന് പിന്നിൽ ഗൂഡാലോചന.
സമരത്തെ എതിർക്കുന്നവർ മത്സ്യതൊഴിൽ മേഖലയുമായി ബന്ധമില്ലാത്തവരാണ്. ജനവിരുദ്ധ വികസന പദ്ധതികൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങുമെന്ന് ഉറപ്പാണ്. കെ-റെയിൽ പദ്ധതി ഇതിന് അദാനി പക്ഷക്കാർ മനസിലാക്കണമെന്നും പറയുന്നു.