ലഖ്നൗ: 613 കിലോഗ്രാം ഭാരമുള്ള ഭീമൻ മണി രാമക്ഷേത്രത്തിൽ സ്ഥാപിക്കും. സെപ്റ്റംബർ 17 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് രാമ രഥയാത്രയായാണ് അമ്പലമണി ബുധനാഴ്ച അയോധ്യയിലെത്തിയത്. രാമേശ്വരം മുതൽ അയോദ്ധ്യ വരെ രാമരഥം ഓടിച്ച രാജ് ലക്ഷ്മി മാഡ, 10 സംസ്ഥാനങ്ങളിലായി 4,500 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.
613 കിലോഗ്രാം മണി മുഴങ്ങുമ്പോൾ, ക്ഷേത്രനഗരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കും. മണിയുടെ ശബ്ദം ഓം എന്ന മന്ത്രത്തിലാകും മണിനാദം പ്രതിധ്വനിക്കുക. രാമ രഥയാത്ര സംഘടിപ്പിച്ചത് ചെന്നൈ ആസ്ഥാനമായുള്ള ‘ലീഗൽ റൈറ്റ്സ് കൗൺസിൽ’ ആണ്. വെങ്കലം കൊണ്ട് നിർമ്മിച്ച ശ്രീരാമൻ, ഭാര്യ സീത, സഹോദരൻ ലക്ഷ്മൺ, ഗണപതി, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും രാമരഥത്തിൽ വഹിച്ചിരുന്നു. 4.1 അടി ഉയരമുള്ള ‘ഗ്രാൻഡ് ബെൽ’ അതിൽ “ജയ് ശ്രീ റാം” എന്ന് എഴുതിയിട്ടുണ്ട്.
മണിയും വിഗ്രഹങ്ങളും ലീഗല്‍ റൈറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ രാം മന്ദിർ ട്രസ്റ്റ് സെക്രട്ടറിക്ക് കൈമാറി.