gnn24x7

ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ 18% ആക്കി കുറച്ച് അമേരിക്ക

0
89
gnn24x7

ആഗോള വിപണിയിൽ ഇന്ത്യയ്ക്ക് വൻ കുതിപ്പേകുന്ന ചരിത്രപരമായ വ്യാപാര കരാർ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്നും 18 ശതമാനമായാണ് കുറച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് ഈ പ്രഖ്യാപനം പുറത്തുവന്നത്.തന്റെ പ്രിയ സുഹൃത്ത് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചതിന് 140 കോടി ജനങ്ങൾക്ക് വേണ്ടി നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ ഒത്തുചേരുന്നത് ആഗോള സമാധാനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന വ്യാപാര തടസ്സങ്ങളും നികുതികളും ഘട്ടംഘട്ടമായി പൂജ്യത്തിലേക്ക് എത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനൽകിയതായി ട്രംപ് വ്യക്തമാക്കി.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന ഉറപ്പിന്മേലാണ് ഈ നിർണ്ണായക നീക്കം.അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് കരാർ പ്രഖ്യാപിച്ചത്. ഇനി മുതൽ റഷ്യക്ക് പകരം അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.മറ്റ് ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്ക് ഈ കരാർ വലിയ മുൻതൂക്കം നൽകുന്നു. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയിരുന്ന 25% അധിക ശിക്ഷാ നികുതി അമേരിക്ക പിൻവലിച്ചു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ട്രംപ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നുവെങ്കിലും പുതിയ കരാറോടെ അത് 18 ശതമാനമായി കുറഞ്ഞു. ഇതോടെ ചൈന, വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വലിയ മുൻതൂക്കം ലഭിക്കും. അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും ഈ നേട്ടത്തെ സ്വാഗതം ചെയ്യുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം പരിധിയില്ലാത്ത സാധ്യതകളാണ് തുറന്നുനൽകുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. . കേന്ദ്ര മന്ത്രിമാരായ എസ്. ജയശങ്കറും പിയൂഷ് ഗോയലും കരാറിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.

gnn24x7