ലണ്ടന്‍: ലോകോത്തര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ഡി ഡേവിഡ്‌സണ്‍ തങ്ങളുടെ ഇന്ത്യയിലെ ഫാക്ടറി അടച്ചുപൂട്ടാനും വില്പന ലഘുകരിക്കാനും തീരുമാനിച്ചു. ഇന്ത്യയിലെ ബവാല്‍ ഫാക്ടറിയാണ് കമ്പനി അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചത്. അതുപോലെ ഗുര്‍ഗാവിലെ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഡീലറുടെ വില്പന നിയന്ത്രിക്കുവാനും തീരുമാനമെടുത്തു. എന്നാല്‍ ഡീലര്‍മാര്‍ അവരുടെ കരാറുകളുടെ അടിസ്ഥാനത്തില്‍ കരാറുകള്‍ തീരുന്നതുവരെ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കും. ഇതു കൂടാതെ രാജ്യത്ത് തങ്ങളുടെ മോട്ടോര്‍ ബൈക്കുകള്‍ വില്‍ക്കുന്നത് തുടരാനുള്ള മറ്റു വഴികള്‍ കമ്പനി തേടുകയാണ്.
വാഹന വിപണിയില്‍ ഇന്ത്യ മ്റ്റു രാജ്യങ്ങളേക്കാള്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്നുണ്ട്. മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമുള്ള ലോകത്തിലെ ഏറ്റവും വലിയ വിപണികൂടിയാണ് ഇന്ത്യ. എന്നാല്‍ കഴിഞ്ഞ വര്‍ഷം 17 ദശലക്ഷത്തിലധികം മോട്ടോര്‍ ബൈക്കുകളും കാറുകളും വിറ്റഴിക്കപ്പെട്ടുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ പറയുന്നു.
2010 ല്‍ ഹാര്‍ലി-ഡേവിഡ്‌സണ്‍ (എച്ച്ഒജി) ഇന്ത്യയില്‍ പ്രവേശിച്ചപ്പോള്‍, ചൈനയ്ക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. എന്നാല്‍ അതിന്റെ 33 ഡീലര്‍മാര്‍ 25000 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആവര്‍ത്തിച്ച് വിമര്‍ശിക്കുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവയും വില്‍പ്പന നികുതിയും അതിന്റെ ബിസിനസ്സിനെ കാര്യമായി ബാധിച്ചു എന്നുവേണം പറയാന്‍. എന്നാല്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുമെന്നും ഇന്ത്യയുടെ ഉല്‍പാദന അടിത്തറ വിശാലമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായാണ് കമ്പനിയുടെ പിന്‍വാങ്ങല്‍ വാര്‍ത്ത. ഫോര്‍ഡ് (എഫ്), ജനറല്‍ മോട്ടോഴ്സ് (ജിഎം) എന്നിവയും അടുത്ത കാലത്തായി ഇന്ത്യയില്‍ പ്രവര്‍ത്തനം വെട്ടിക്കുറച്ചിരുന്നു.