gnn24x7

കാബൂള്‍ സര്‍വ്വകലാശാലയില്‍ ഭീകരാക്രമണം:19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

0
370
gnn24x7

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും കാബൂളിലെ കാബൂള്‍ സര്‍വകലാശാലയുടെ പ്രവേശന കവാടത്തില്‍ പോലീസുകാരുടെ കാവല്‍ ശക്തമാക്കി.

മണിക്കൂറുകള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ രക്തം വാര്‍ന്നൊലിച്ച് മരിച്ചു വീണു. അഫ്ഗാനിസ്ഥാനിലുടനീളം അക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കാബൂള്‍ സര്‍വകലാശാലയ്ക്കെതിരായ ആക്രമണം രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ്.

രാവിലെ 11:00 ഓടെ കാമ്പസിനുള്ളില്‍ ചാവേര്‍ ബോംബര്‍ കയറിക്കൂടുകയും സ്വയം പൊട്ടിത്തെറിച്ചു. സംഭവത്തെ തുടര്‍ന്ന് ദാരുണമായ ഈ ദുരന്തത്തില്‍ നിന്നും അതിജീവിച്ചവര്‍ ഭയാനകമായ രംഗങ്ങള്‍ ഭയത്തോടെയാണ് മാധ്യമങ്ങളോട് വിവരിച്ചത്.

രണ്ട് തോക്കുധാരികള്‍ കാമ്പസിനകത്ത് പ്രവേശിക്കുകയും തുടരെ തുടരെ വെടിവയ്ക്കാനും തുടങ്ങി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ഓടി രക്ഷപ്പെടുകയും കാമ്പസിനെ ചുറ്റിയുള്ള മതിലുകള്‍ക്ക് മുകളിലൂടെ വിദ്യാര്‍ത്ഥികളെ തുരത്തി ഓടിക്കുകയും ചെയ്തു.

യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ് ഉണ്ടായപ്പോള്‍ താന്‍ ക്ലാസിലാണെന്ന് 23 കാരനായ ഫ്രൈഡൂണ്‍ അഹ്മദി മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങള്‍ വളരെ ഭയപ്പെട്ടിരുന്നു. ഇത് ഞങ്ങളുടെ ജീവിതത്തിന്റെ അവസാന ദിവസമായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉച്ചത്തില്‍ ആക്രോശിക്കുകയും പ്രാര്‍ത്ഥിക്കുകയും സഹായത്തിനായി കരയുകയും ചെയ്തു.’ ഭയം വിട്ടുമാറാത്ത അഹ്മദി പറഞ്ഞു. 19 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് ഏരിയന്‍ പറഞ്ഞു. ആക്രമണത്തിന്റെ അടിയന്തര ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

സുരക്ഷാ പരിശോധനകളുള്ള സര്‍വകലാശാലയിലേക്ക് അക്രമികള്‍ എങ്ങനെയാണ് ആയുധങ്ങള്‍ എത്തിച്ചതെന്ന് വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണെന്ന് ഏരിയന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം വിദ്യാര്‍ത്ഥികളാണെന്ന് കാബൂള്‍ പോലീസ് വക്താവ് ഫെര്‍ദാവ് ഫാരമെര്‍സ് പറഞ്ഞു. അക്രമണത്തെ തുടര്‍ന്ന് കാമ്പസ് വൃത്തിയാക്കാനും ആക്രമണത്തെക്കുറിച്ച് ലോകത്തോട് പ്രഖ്യാപിക്കാനും യുഎസ് സൈനികരുടെ പിന്തുണയോടെ അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് മണിക്കൂറുകളെടുത്തു.

കാമ്പസില്‍ ഇറാനിയന്‍ പുസ്തകമേള ഉദ്ഘാടനത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്താനിരിക്കെയാണ് ആക്രമണം ആരംഭിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഹമീദ് ഒബൈദി പറഞ്ഞു. അക്രമണത്തില്‍ താലിബാന് പങ്കൊന്നുമില്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 24 പേര്‍ മരണപ്പെട്ടിരുന്നു. അവിടെയും മരിച്ചവരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ഇതുപോലെ 2018 ല്‍ ഒരു ചാവേര്‍ ബോംബര്‍ ഡസന്‍ കണക്കിന് ആളുകളെ കൊന്നു, അവരില്‍ പലരും കൗമാരക്കാരായിരുന്നു. ഇതുപോലെ 2016 ല്‍ കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയപ്പോള്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സെപ്റ്റംബറില്‍ ഖത്തറില്‍ ആരംഭിച്ച താലിബാനും സര്‍ക്കാരും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടും സമീപ ആഴ്ചകളില്‍ അക്രമം വര്‍ദ്ധിച്ചു വരികയാണ് ഉണ്ടായത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
(ചിത്രങ്ങള്‍: എ.എഫ്.പി)

gnn24x7