gnn24x7

എട്ടിടത്ത് റോഡ് ഉപരോധിച്ച് വിഴിഞ്ഞം സമരക്കാർ; വിമാനയാത്ര മുടങ്ങി 55 പേർ

0
341
gnn24x7

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരസമിതിയുടെ നേതൃത്വത്തിൽ ചാക്കഅടക്കമുള്ള എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചതോടെ 55 യാത്രക്കാർക്ക് വിമാനയാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതരുടെ പ്രാഥമിക കണക്ക്. വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാന റോഡിൽ ഉപരോധ സമരം നടക്കുമെന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും പൊലീസ് കൃത്യമായ മുന്നൊരുക്കങ്ങൾ പാലിക്കാതിരുന്നതോടെ യാത്ര

ക്കാർ വലഞ്ഞു.

ആഭ്യന്തര യാത്രക്കാരാണു യാത്ര മുടങ്ങിയവരുടെ പട്ടികയിൽ കൂടുതലും. യാത്ര റദ്ദാക്കേണ്ടി വന്നതോടെ വീണ്ടും വലിയ തുക മുടക്കി ടിക്കറ്റ് എടുക്കേണ്ട അവസ്ഥയിലാണ് ഇവർ. ദീപാവലി അടുത്തതിനാൽ ടിക്കറ്റുകൾക്കെല്ലാം ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. വൈകിട്ട് 3 വരെ പ്രതിഷേധം നീണ്ടു.

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് സഹായം കിട്ടിയില്ല. ഇതര ജില്ലകളിൽനിന്ന് എത്തിയവർ മറുവഴികണ്ടെത്താനാകാതെ കുടുങ്ങി.ഗതാഗതക്കുരുക്ക് മറികടന്ന് വിമാനത്താവളത്തിൽഎത്തിയപ്പോഴേക്കും വിമാനങ്ങൾ വിമാനത്തിൽ ചെന്നൈ, ബെംഗളൂരു, കണ്ണൂർഎന്നിവിടങ്ങളിലേക്കു പോകേണ്ടിയിരുന്ന40 പേർക്കും, വിസ്താര എയർലൈൻസിൽ പോകേണ്ട 11 പേർക്കും മസ്ക്കറ്റിലേക്കു എയർ ഇന്ത്യ എക്സ്പ്രസിൽ പോകേണ്ടിയിരുന്ന 3 പേർക്കും ശ്രീലങ്കയിലേക്കു പോകേണ്ടിയിരുന്ന ഒരാൾക്കുമാണുയാത്ര മുടങ്ങിയത്.

ദീപാവലിയായതിനാൽ ആഭ്യന്തര യാത്രകൾക്ക് ഉയർന്ന നിരക്കാണ്. യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ടിക്കറ്റിന്റെ പണം വിമാനക്കമ്പനികൾ മടക്കി നൽകില്ല. വീണ്ടും ഉയർന്ന നിരക്കു നൽകി യാത്ര ചെയ്യേണ്ടിവരും. വിമാനത്താവളത്തിലേക്കുള്ള ഗതാഗതം പൊലീസ് സുഗമമാക്കിയിരുന്നെങ്കിൽ ദുരവസ്ഥ വരില്ലായിരുന്നെന്നാണു വിമർശനം. 19ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും ഉച്ചയ്ക്കു സെക്രട്ടേറിയറ്റിനു മുന്നിൽ കലാസാംസ്കാരിക കൂട്ടായ്മയും നടത്താനാണ് സമരസമിതിയുടെ തീരുമാനം. ഓഗസ്റ്റ് 16ന് ആണ് സമരം തുടങ്ങിയത്.

gnn24x7