തേസ്പുർ: പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഏഴ് വിദ്യാർഥികൾ പിടിയിൽ. പത്താംക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളാണ് പിടിയിലായിരിക്കുന്നത്. അസമിലെ ബിശ്വനാഥ് ജില്ലയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.
വീട്ടിൽ പാർട്ടിയുണ്ടെന്ന് അറിയിച്ചാണ് സംഭവദിവസം പന്ത്രണ്ടുകാരിയെ പ്രതികള്‍ വിളിച്ചു വരുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനു ശേഷം കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. തുടർന്ന് കൊലപ്പെടുത്തിയ ശേഷം വീടിന് സമീപം തന്നെയുള്ള വനത്തിലെ ഒരു മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. തൊട്ടടുത്ത ദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ ഏഴ് വിദ്യാർഥികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.