കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ തുടർ നടപടികൾ മൂവാറ്റുപുഴ വിജിലൻസ് കോടതി അവസാനിപ്പിച്ചു. അഡ്വ. സൈബി ജോസിനെതിരെ തെളിവില്ലെന്ന കണ്ടെത്തൽ കോടതി അംഗീകരിച്ചു. നേരത്തെ അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുപ്രകാരം രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന നിർദേശമാണ് വിജിലൻസ് കോടതിക്ക് ഹൈക്കോടതി നൽകിയിരുന്നത്. സെബി ജോസിനെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനപരമായ തെളിവുകളില്ല എന്ന അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വിജിലൻസ് കോടതി അംഗീകരിച്ചു. സാക്ഷി മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ടിൽ അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB