കൊച്ചി: ചന്ദ്രിക കള്ളപ്പണ ഇടപാടുകേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന് മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അന്വേഷണ സംഘത്തെ അറിയിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിക്കൊപ്പം 16നു ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഇബ്രാഹിംകുഞ്ഞ് ഹാജരായില്ല.
ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം ഇബ്രാഹിംകുഞ്ഞ് നിഷേധിച്ചു. രണ്ടാം തവണയാണ് ഇഡി നൽകിയ കത്തിൽ അദ്ദേഹം ഹാജരാകാതിരിക്കുന്നത്. ഇഡി അന്വേഷണം റദ്ദാക്കണം എന്ന ആവശ്യവുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.