മുകേഷ് അംബാനിയുടെ വീടിന് പുറത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ വാഹനത്തിന്റെ ഉടമയായ മൻസുഖ് ഹിരെൻ മരിച്ച നിലയിൽ കണ്ടെത്തി. മൻസുഖ് ഹിരെൻ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. അതേസമയം മൻസുഖ് ഹിരെന്റെ കുടുംബാംഗങ്ങൾ പറയുന്നത് അയാൾ ആത്മഹത്യാ ചെയ്യില്ല എന്നാണ്.
ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപം 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ സ്‌കോര്‍പ്പിയോ എസ്.യു.വി വാഹനം കണ്ടെത്തിയത്.