മുംബൈ: ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെയും അമ്മ കുമുദ് നായിക്കിന്റെയും മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടെലിവിഷൻ എഡിറ്റർ അർനബ് ഗോസ്വാമിയെ മുംബൈ വീട്ടിൽ നിന്ന് ബുധനാഴ്ച രാവിലെ അലിബാഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ഗോസ്വാമിയെ അറസ്റ്റ് ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഗോസ്വാമിക്കെതിരെ ടിആർപി അഴിമതി അന്വേഷണം മുംബൈയിൽ നടക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്.
ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് സഹകരികാത്തിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
റിപ്പബ്ലിക് ടിവി സ്റ്റുഡിയോയുടെ നിർമ്മാണ വേളയിലാണ് പണമിടപാട് നടന്നത് എന്നാണ് റിപ്പോർട്ട്. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്.
2018ൽ അദ്ദേഹവും അമ്മയും അലിഭാഗിലെ ഫാം ഹൗസില്‍ വെച്ചാണ് ആത്മഹത്യ ചെയ്തത്.
നേരത്തെ ഈ കേസ് അര്‍ണാബിന് എതിരെ തെളിവുകളില്ലെന്ന് കാണിച്ച് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ തള്ളിയിരുന്നു. ഈ വർഷം മെയ് മാസത്തിൽ വാസ്തുശില്പിയായ അൻവേ നായിക്കിന്റെ മകളായ അദ്ന്യ നായിക്കിന്റെ പുതിയ പരാതിയിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്.
ഗോസ്വാമിയുടെ ചാനലിൽ നിന്ന് കുടിശ്ശിക അടച്ചില്ലെന്നാരോപിച്ച് അലിബാഗ് പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് അദ്ന്യ ആരോപിച്ചതായി മന്ത്രി വെളിപ്പെടുത്തി. ഇതാണ് 2018 മെയ് മാസത്തിൽ അച്ഛനെയും മുത്തശ്ശിയെയും ആത്മഹത്യയിലേക്ക് നയിച്ചത്.