ഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നത് ഉഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) സ്ഫോടക വസ്തുവാണ. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ഒൻപത് വാട്ട് ഹൈവാട്ട് ബാറ്ററിയും കണ്ടെടുത്തു.
അതേസമയം ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് അൽ ഹിന്ദ് ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റിലൂടെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. അന്വേഷണ ഏജൻസികള്‍ സംഘടനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ സ്വീകരിച്ചുവരികയാണ്. വൈകാതെ തന്നെ പ്രതികളുടെ രേഖാചിത്രം അന്വേഷണസംഘം പുറത്തുവിടും എന്നും റിപോർട്ടുണ്ട്..
വെള്ളിയാഴ്ച വൈകിട്ടാണ് രാജ്യതലസ്ഥാനത്ത് ഇസ്രഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നത്. ഇതേ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയിരുന്നു. എംബസിക്ക് സമീപമുള്ള നടപാതയിലാണ് സ്‌ഫോടനം നടന്നത്.