അമൃതസർ: കേന്ദ്ര കാർഷിക നിയമത്തിനെതിരെയുള്ള കർഷക പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കർഷകർ നവൻഷഹർ, ഫിറോസ്പൂർ, മൻസ, ബർണാല, ഫാസിൽക്ക, പട്യാല, മൊഗ ജില്ലകളിലെ നിരവധി ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിർത്തിവച്ചു. ബർണാല, ബതിന്ദ എന്നിവിടങ്ങളിലെ മിക്ക ഗ്രാമങ്ങളിലും വൈദ്യുതി വിതരണം തകർത്ത് കർഷകർ ടവറുകളുടെ കവാടങ്ങൾ പൂട്ടിയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 176 സിഗ്നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടത്. ഇതുവരെ 1411 ടെലികോം ടവര്‍ സൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിറോസ്പൂരിലെ അഞ്ച് ജിയോ മൊബൈൽ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഞങ്ങൾ വിച്ഛേദിച്ചു. ഞങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനാണ് ഞങ്ങൾ ഇത് ചെയ്തത്. ഞങ്ങളുടെ പോരാട്ടം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരെയാണെന്ന് ബി കെ യു നേതാവ് ദർശൻ സിംഗ് കർമ്മ പറഞ്ഞു.
അതേസമയം പൊലീസിന്റെ സഹായമില്ലാതെ സേവനം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെന്നാണ് ജിയോ ഉദ്യോഗസ്ഥര്‍ പറയുന്നത്.