തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുന:പരിശോധിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തീരുമാനത്തോട് സഹകരിക്കാനാവില്ലയെന്നും വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്കിയ ഉറപ്പ് ലംഘിച്ചുവെന്നും വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്ന കാര്യം പോലും കണക്കാക്കിയില്ലെന്നും മുഖ്യൻ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളുകയും വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കടുത്ത എതിർപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.