മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചന്‍ധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചന്‍ധാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ പതിമൂന്നാമത്തെ വ്യക്തിയാണ് വികാസ്.
തട്ടിപ്പിലൂടെ ചാനല്‍ റേറ്റിംഗ് ഉയര്‍ത്തി കാണിച്ചുവെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ മഹാരാഷ്ട്ര പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നാണ് റിപ്പബ്ലിക് ടിവിയുടെ വാദം.
റിപ്പബ്ലിക് ടിവി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും പോലീസ് പറയുന്നു. ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളിലാണ് പണം വാഗ്ദാനം ചെയ്ത് റിപ്പബ്ലിക് ടിവി കാണാന്‍ ആവശ്യപ്പെടുന്നത്. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.