ലക്‌നൗ: ഉത്തർപ്രദേശിലെ ജലസേചന വകുപ്പിൽ ജൂനിയർ എഞ്ചിനീയറായിരുന്ന രാം ഭവനെ അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) ദില്ലി യൂണിറ്റ് അറസ്റ്റ് ചെയ്തു. അഞ്ചിനും 16 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പത്ത് വർഷമായി പീഡിപ്പിച്ചത്.
ഈ കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്യുന്നതിനു പുറമേ ദൃശ്യങ്ങള്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുകയും ഇയാൾ ചെയ്തിരുന്നു.കൂടാതെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വെബ്‌സൈറ്റുകൾ എന്നിവ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള നിരവധി ആളുകളുമായി അദ്ദേഹം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ബാല ലൈംഗിക പീഡന മെറ്റീരിയൽ (സിഎസ്‌എം) പങ്കിടുന്നുണ്ടെന്നും ഭവന്റെ ഇമെയിൽ വെളിപ്പെടുത്തി.
റെയ്ഡിനിടെ എട്ട് മൊബൈൽ ഫോണുകൾ, ഏകദേശം 8 ലക്ഷം രൂപ പണം, ലൈംഗിക കളിപ്പാട്ടങ്ങൾ, ലാപ്ടോപ്പുകൾ,തുടങ്ങിയവ സിബിഐ ഭവാന്റെ വീട്ടില്‍ കണ്ടെടുത്തു. യു പി യിലെ ചിത്രകൂട്, ബാംന്ദാ, ഹമിര്‍പുര്‍ എന്നീ ജില്ലകളിലെ കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.