ഡെൻപസാർ: ഇന്തോനേഷ്യൻ റിസോർട്ട് ദ്വീപായ ബാലിയിൽ മാസ്‌ക് ധരിക്കാതെ എത്തിയ വിദേശികളെ അസാധാരണമായ ശിക്ഷയ്ക്ക് വിധേയമാക്കി. മാസ്‌ക് ധരിക്കാത്തവരെ കൊണ്ട് 50 പുഷ് അപ്പ് എടുപ്പിച്ചാണ് ശിക്ഷിച്ചത്. വിദേശികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ പുഷ് അപ്പ് അടുപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ചിരുന്നു.
അതേസമയം, 70 ലധികം ആളുകൾ ഒരു ലക്ഷം രൂപ (7 ഡോളർ) പിഴയടച്ചു, എന്നാൽ 30 ഓളം വിദേശികൾ തങ്ങളുടെ പക്കൽ പണമില്ലെന്നു പറഞ്ഞതിനാൽ, സുരക്ഷ ഉദ്യോഗസ്ഥര്‍ പുഷ്-അപ്പുകൾ ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്ന വിദേശികൾ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ അവരെ പുറത്താക്കുമെന്ന് ഇന്തോനീഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും ഈ കുറ്റത്തിന് നാടുകടത്തിയിട്ടില്ല.