അബുദാബി: യുഎഇക്കു നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. അബുദാബി ലക്ഷ്യമിട്ടു ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഹൂതി വിമതർ യുഎഇയുടെ തലസ്ഥാന എമിറേറ്റിനെ ലക്ഷ്യമിട്ടു മിസൈൽ ആക്രമണം നടത്തുന്നത്.
ഇസ്രയേല്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ആക്രമണം. ഇസ്രയേൽ പ്രസിഡന്റിന്റെ ആദ്യ ഗൾഫ് സന്ദർശനമാണിത്.
അതേസമയം യുഎഇയുടെ സുരക്ഷയ്ക്കു ശക്തമായ പിന്തുണ നൽകുമെന്ന് അബുദാബിയിൽ എത്തിയ ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് വാഗ്ദാനം ചെയ്തു. യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.