ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കടലിനടിയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഇതോടെ സുനാമിക്ക് സാധ്യതയുണ്ടെന്നും യു.എസ് ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി. 1000 കിലോമീറ്റർ വേഗത്തിൽ വരെ തിരകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്തോനേഷ്യയിലെ മോമറി പട്ടണത്തൽ നിന്നും 5 മീറ്റർ അകലെയായി ഫ്ലോറസ് കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഇതുവരെ ഭൂകമ്പത്തെ തുടർന്ന് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.