ആഫ്ഗാനിസ്ഥാനിൽ നിന്ന് എംബസ്സി ജീവനക്കാരെ തിരികെ കൊണ്ട് വരുന്നതിനായി 6,000 സൈനികരെ അവിടേക്ക് അയച്ച് യു എസ്. ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കാനായി കാബൂൾ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ അമേരിക്ക ഏറ്റെടുക്കും. കൂടാതെ സിവിലിയൻ, മിലിട്ടറി ഫ്ലൈറ്റുകൾ വഴി അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസും അനുബന്ധ സേനാംഗങ്ങളും സുരക്ഷിതമായി പുറപ്പെടാൻ സൗകര്യമൊരുക്കും.
അതേസമയം യു. എസ് പൗരൻമാറീ കൂടാതെ പ്രത്യേക വിസയുള്ള അഫ്ഗാനികളെയും ഒഴിപ്പിച്ച് രാജ്യത്തെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. താലിബാൻ കാബൂളിൽ പ്രവേശിച്ചെന്ന വാർത്ത പുറത്തുവന്നയുടനെയാണ് അമേരിക്കയുടെ ഈ നീക്കം.