കാബൂള്‍: അഫ്ഗാനിലെ ഒരു ചാനലില്‍ കയറി അവതാരകനെക്കൊണ്ട് ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത് പ്രശ്‌നങ്ങളില്ലെന്നും താലിബാന്‍ പറയിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിയിരിക്കുന്നു.
ഓഗസ്റ്റ് 15 -ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇങ്ങനെയൊരു വീഡിയോ പുറത്തു വരുന്നത്.
അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കാബൂൾ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ ടോളോ ന്യൂസിനൊപ്പം ജോലി ചെയ്യുന്ന ഒരു അഫ്ഗാൻ റിപ്പോർട്ടറെയും ഒരു ക്യാമറാമാനെയും താലിബാൻ ഭീകരർ തല്ലിച്ചതച്ചിരുന്നു.
തലസ്ഥാന നഗരമായ കാബൂളിലും നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിലും താലിബാൻ പോരാളികൾ മാധ്യമപ്രവർത്തകരെ ആക്രമിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.