gnn24x7

സബ്സിഡി ഇല്ലാത്ത എപിഎൽ കാർഡുകൾക്കു അനുവദിച്ചിരുന്ന അരി സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു

0
219
gnn24x7

കൊച്ചി:  മുൻഗണനേതര സബ്സിഡി ഇല്ലാത്ത വെള്ള കാർഡുടമകൾക്കു (എപിഎൽ) അനുവദിച്ചിരുന്ന അരി സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ജനുവരിയിൽ പത്തു കിലോ അരി നൽകിയിരുന്ന സ്ഥാനത്ത് ഈ മാസം രണ്ടു കിലോ അരി നൽകിയാൽ മതിയെന്നു സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിലൂടെ വ്യക്തമാക്കി.

സെപ്റ്റംബറിൽ 10 കിലോ, ഒക്ടോബറിൽ ഏഴു കിലോ, നവംബറിൽ അഞ്ചു കിലോ, ഡിസംബറിൽ ഏഴു കിലോ എന്നിങ്ങനെ വിതരണം ചെയ്തു കൊണ്ടിരുന്ന അരിയാണ് എപിഎലുകാർക്കു വെട്ടിക്കുറച്ചിരിക്കുന്നത്. ജില്ലയ്ക്കു ലഭ്യമായ സ്റ്റോക്കിന്‍റെയും കൃത്യമായി കണക്കാക്കിയുള്ള ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ആട്ടയുടെ വിതരണത്തോത് ഒന്ന് അല്ലെങ്കിൽ രണ്ട് കിലോയാക്കിയിട്ടുണ്ട്. കേരളത്തിൽ റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായിട്ടാണു അരിയുടെ അളവ് വെട്ടികുറച്ചിരിക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here