കൊച്ചി: പറവൂർ പുത്തൻവേലിക്കര മോളി (61) വധക്കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് പറവൂർ സെഷൻസ് കോടതി. അസം സ്വദേശിയായ പരിമൾ സാഹു (മുന്ന -26)വിനാണ് വധശിക്ഷ ലഭിച്ചത്. 2018 മാർച്ച് 18നാണ് മോളി കൊല്ലപ്പെട്ടത്.
മോളിയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് കോഴിക്കടയിലെ ഡ്രൈവറായിരുന്ന പരിമൾ ഏഴുമാസത്തോളം വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി മോളിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ മോളി ചെറുത്തതിനെ തുടര്‍ന്നാണ് കഴുത്തിൽ കുരുക്കിട്ടു കൊലപ്പെടുത്തിയത്. ഐ പി സി സെക്ഷൻ 376 എ പ്രകാരമാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു.