കൊച്ചി: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ച ആളുടെ രണ്ട് വയസ്സുകാരിയായ മകള്‍ക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. അപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്കാണ് നഷ്ടപരിഹാരതുക എയര്‍ ഇന്ത്യ നല്‍കുക.
ഷറഫുദ്ദീന്റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും ചേർന്നാണ് ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കാട്ടി കോടതിയെ സമീപിച്ചത്. 2020 ഓഗസ്റ്റിലാണ് ലാന്‍ഡിംഗിനിടെ വിമാനം തെന്നിനീങ്ങി അപകമുണ്ടായത്. അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെ ഭാര്യക്കും മകൾക്കും ഗുരുതര പരിക്കുണ്ടായിരുന്നു.
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനം ഏകദേശം 375 കോടി രൂപയുടെ ഇന്‍ഷുറന്‍സാണുള്ളത്. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.