കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാപ്പാട്ബീചിന് ബ്ലൂഫ്ലാഗ് സർട്ടിഫിക്കറ്റ് അംഗീകാരം ലഭിച്ചു. യുനെപ്, യുഎൻഡബ്ല്യുടിഒ, എഫ്ഇഇ, ഐയുസിഎൻ അംഗങ്ങൾ ഉൾപ്പെടുന്ന പ്രമുഖ അന്താരാഷ്ട്ര ജൂറിയാണ് രാജ്യത്തെ 7 തീരങ്ങളോടൊപ്പം ചരിത്രപ്രധാനമായ കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തത്.
ശിവരാജ്പൂർ (ഗുജറാത്ത്), ഗോഗ്‌ല (ഡിയു), കസാർകോഡ്, പദുബിദ്രി (കർണാടക), രുഷികോണ്ട (ആന്ധ്രാപ്രദേശ്), സുവർണ്ണ (ഒഡീഷ), രാധനഗർ (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ) എന്നിവയാണ് മറ്റ് ഏഴ് ബീച്ചുകൾ.
പരിസ്ഥിതിസൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര അംഗീകാരമാണ് ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ്. മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം തുടങ്ങി 33 മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയതിനു ശേഷമാണ് തീരത്തെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ബ്ലൂഫ്ലാഗ് സർട്ടിഫിക്കേഷനായി ഇന്ത്യൻ സർക്കാർ കപ്പാഡ് ബീച്ചിനെ 12 ബീച്ചുകളിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു. രണ്ടു വർഷംകൊണ്ട് ഈ നേട്ടം സ്വന്തമാക്കുന്ന ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ രാഷ്ട്രമാണ് ഇന്ത്യ. ഈ പുരസ്കാര നേട്ടത്തോടെ ബ്ലൂ ഫ്ലാഗ് അംഗീകാരമുള്ള 50 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യ ഇടം പിടിച്ചു.