കൊച്ചി; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോപൊളിറ്റൻ നഗരത്തിനായി സംയോജിത, മൾട്ടി-മോഡൽ അർബൻ പിപിഎസ്ടി ഗതാഗത സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാന സർക്കാർ പറയുന്നതനുസരിച്ച്, രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ അതോറിറ്റിയാണിത്. അതോറിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഉച്ചയ്ക്ക് 2.30ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. അതോറിറ്റിയുടെ സംസ്ഥാന കെഎംടിഎ യുടെ ചെയർമാൻ ഗതാഗത മന്ത്രിയും ഗതാഗത സെക്രട്ടറി വൈസ് ചെയർമാനുമായിരിക്കും.
പ്രാരംഭ ഘട്ടത്തിൽ, കൊച്ചി കോർപ്പറേഷന്റെ പരിധിയിലുള്ള പ്രദേശങ്ങൾ കെഎംടിഎയുടെ കീഴിൽ കൊണ്ടുവരും. പിന്നീട് (GCDA) Greater Cochin Development Authority, (GIDA) Goshree Island Development Authority
എന്നിവയ്ക്ക് കീഴിലുള്ള പ്രദേശങ്ങൾ ഗതാഗത അതോറിറ്റിയുടെ കീഴിൽ കൊണ്ടുവരും.
റെയിൽവേ, കൊച്ചി മെട്രോ, ബസ് സർവീസുകൾ, ടാക്സി സർവീസുകൾ, ഓട്ടോറിക്ഷകൾ, സൈക്കിളുകൾ തുടങ്ങി വിവിധ ഗതാഗത മാർഗ്ഗങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റില്‍ ഏത് ഉപാധിയിലൂടെയും യാത്ര ചെയ്യാവുന്ന സൗകര്യവും ഉണ്ടാകും.
പൊതുഗതാഗത സംവിധാനങ്ങളുടെ ഏകീകരണം, പ്രവർത്തനങ്ങൾ, നിയന്ത്രണം, മാനേജുമെന്റ്, ആസൂത്രണം എന്നിവയുടെ ചുമതല കെഎംടിഎ ആയിരിക്കും. ഭിന്നശേഷിയുള്ള പൗരന്മാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്യും.