കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ സ്ഥാനമൊഴിഞ്ഞു. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടിയെ പ്രതിനിധീകരിച്ച് കേരള സർക്കാർ നിയോഗിച്ച എ സുരേശൻ തിങ്കളാഴ്ച രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായും പറയുന്നു.
രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജിവക്കുന്നത്. ഇതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് 26ലേക്ക് മാറ്റി. കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.