തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് പതിഞ്ചാം ദിനം. അരയതുരുത്തി, ചമ്പാവ്, അഞ്ചുതെങ്ങ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. സമരക്കാരുമായി ഇന്ന് മന്ത്രിതല ചർച്ചയും നടന്നേക്കും. ഇന്നലെ ഹൈക്കോടതി പരാമർശത്തിന് പിന്നാലെ വൈദികരുടെ നേതൃത്വത്തിൽ തുറമുഖ ഗേറ്റിന് സമീപം നിരാഹാരസമരം ആരംഭിച്ചിരുന്നു. പിന്നാലെ സമരക്കാരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. ജില്ലാ കളക്ടറും കമ്മീഷണറും എത്തി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് സംഘർഷം ഒഴിഞ്ഞത്. സമരക്കാരുടെ പരാതിക്ക് ഇടയാക്കിയ ഡിസിപി അജിത്കുമാർ, കണ്ട്രോൾ റൂം എ സി പ്രതാപ് നായർ, എ സിയുടെ ഡ്രൈവർ എന്നിവരെ സമരവേദിയിൽ ഡ്യുട്ടിക്ക് ഇടില്ലെന്ന് ഉറപ്പ് നൽകിയതോടെ നിരാഹാര സമരവും അവസാനിപ്പിച്ചിരുന്നു