റിയാദ്: ഒക്ടോബർ 6 വരെ മൊത്തം 1,583 ഇന്ത്യക്കാർ ഇന്ത്യയിലേക്ക് മടങ്ങിയതായി റിയാദിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തു. നാടുകടത്തപ്പെട്ട രണ്ടാമത്തെ ബാച്ചിന്റെ മൂന്നാമത്തെയും നാലാമത്തെയും വിമാനങ്ങൾ യഥാക്രമം ന്യൂഡൽഹിയിലും ലഖ്‌നൗവിലും എത്തി. ഇതോടെ, രണ്ടാം ബാച്ചിൽ തിരിച്ചയച്ച മൊത്തം നാടുകടത്തപ്പെട്ടവരുടെ എണ്ണം 1,162 ആയി.
സൗദിയിൽ നിന്നും 1583 എത്തിയവരിൽ റിയാദ് 811 പേർ, 351 പേർ ജിദ്ദയിൽ നിന്നുമാണ് വന്നിരിക്കുന്നത്. മുൻപ് 421 പേരാണ് തിരിച്ചെത്തിയത്. ഇതിൽ 207 പേർ ജിദ്ദയിൽ നിന്നും 214 പേർ റിയാദിൽ നിന്നുമുള്ളവരാണ്.
സൗദി എയർലൈൻസ്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, തെലങ്കാന സംസ്ഥാന സർക്കാറുകൾ വിപുലീകരിച്ച സഹകരണത്തെ എംബസി അഭിനന്ദിച്ചു.