കോർക്ക്: അച്ഛനും മക്കളും ഉം തമ്മിൽ മഴക്കായി പരസ്പരം വെടിയുതിർത്ത് മൂന്ന് പേരും മരിച്ചു. പിതാവിനെയും മുതിർന്ന രണ്ട് ആൺമക്കളെയും മാരകമായി വെടിവച്ചുകൊന്നത് ഇരട്ട കൊലപാതകമാണോ എന്ന് ഗാർഡ അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നതായി ഗർഡ അറിയിച്ചു.
അയർലൻഡിലെ വടക്കൻ കോർക്കിലെ കാന്തുർക്കിന് പുറത്തുള്ള ഒരു ഫാമിന് സമീപം രാവിലെ 7 മണിക്ക് മുമ്പാണ് വെടിവയ്പ്പ് നടന്നത്. ഈ ദുരന്തത്തിൽ തിമോത്തി ‘തദ്’ ഓ സള്ളിവൻ (59), മക്കളായ മാർക്ക് (25), ഡിയാർമുയിഡ് (23) എന്നിവർ മരിച്ചു.
മക്കൾ തമ്മിൽ പരസ്പരം ഉണ്ടായ ഹായ് വഴക്ക് പിന്നീട് തർക്കം ആവുകയും പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഒരു യുവാവ് റൈഫിൾ ഉപയോഗിച്ച് ആയുധം ധരിച്ച് സഹോദരനെ മാരകമായി വെടിവെച്ച് മുറിവേൽപ്പിച്ചു. രണ്ടുപേരുടെയും യും തർക്കം രൂക്ഷമായപ്പോൾ പോൾ കൂടുതൽ രക്തച്ചൊരിച്ചിൽ തടയാൻ അവരുടെ പിതാവ് തീവ്രമായി ഇടപെട്ടപ്പോൾ, കൂടുതൽ ഷോട്ടുകൾ അഥവാ വെടിവെപ്പ് പരസ്പരം നടന്നു.
അറുപതുകളിലുള്ള തദ്ഗ് ഒ സള്ളിവന്റെ ഭാര്യ ആൻ, കാസിൽമാഗ്നറിനും കാന്റുർക്കിനുമിടയിലുള്ള അസോളസിന് പുറത്തുള്ള വീട്ടിൽ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ഓടി ഉടനെതന്നെ എന്നെ എമർജൻസി വിവരമറിയിക്കാൻ ഞാൻ അവരുടെ കൈയിൽ ഫോൺ ഇല്ലായിരുന്നു. ഉടനെ അവർ അവർ അലാറം ഉയർത്താൻ അയൽവാസിയുടെ വീട്ടിലേക്ക് ഓടി.
മൊബൈൽ ഫോൺ ഇല്ലാത്ത ശ്രീമതി ഓ സള്ളിവന് മല്ലോ, കാന്റുർക്ക് ഗാർഡ എന്നിവരുമായി അലാറം ഉയർത്താൻ കുറച്ച് ദൂരം ഓടേണ്ടിവന്നു. വളരെയധികം മാനസിക സംഘർഷത്തോടെ ആയിരുന്നു ഇന്നു സ്ത്രീ അലാറം ഉയർത്തിയിരുന്നത്.
ഈ മാനസിക സംഘർഷത്തിനിടയിൽ പെട്ട ഹൃദയാഘാതം സംഭവിച്ച അമ്മയെ കഴിഞ്ഞ രാത്രി ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കുകയായിരുന്നു. അവർ കൂടുതൽ ചികിത്സയ്ക്കായി അമ്മയെ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കി എന്നാണ് അറിവ് .
കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (സി.യു.എച്ച്) മൂന്ന് പേർക്കും പോസ്റ്റ്‌മോർട്ടം പരിശോധന നടത്തും.
കോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (സിഐടി) യിൽ 2020 ജൂണിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയായിരുന്നു ഡിയാർമുയിഡ് ഓ സള്ളിവൻ. അടുത്തയാഴ്ച അക്കൗണ്ടിംഗിൽ ഫസ്റ്റ് ക്ലാസ് ഓണേഴ്സ് ബിരുദം യൂണിവേഴ്സിറ്റി നൽകാനിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്.
ദാരുണമായ മരണവാർത്ത ഇന്നലെ പുറത്തുവന്നതോടെ സമൂഹം മുഴുവൻ നടുങ്ങിപ്പോയതായി സിഐടി സ്റ്റുഡന്റ് അഫയേഴ്‌സ് ഹെഡ് ഡോ. ഡാൻ കോളിൻസ് പറഞ്ഞു.