Revolut അക്കൗണ്ട് വഴി നടന്ന സാമ്പത്തിക തട്ടിപ്പിൽ 3,000 യൂറോ നഷ്ടമായ വ്യക്തിക്ക് റീഇംബേഴ്‌സ്‌മെന്റ് നിരസിച്ച് കമ്പനി. ജനപ്രിയ ബാങ്കിംഗ് ആപ്പിൽ രണ്ട് ദശലക്ഷം ഐറിഷ് ഉപഭോക്താക്കളാണുള്ളത്. സംഭവത്തെ തുടർന്ന് കമ്പനിയുടെ സേവനം തൃപ്തികരമല്ലെന്നും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും അഭിപ്രായമായമുയരുന്നുണ്ട്.
Revolut ഉപയോക്താവായ ഡെറക്ക് പോസ്റ്റ് ഫിഷിംഗ് സ്കാമിൽ കുടുങ്ങിയതിന് ശേഷം അയാളുടെ അക്കൗണ്ട് പൂർണ്ണമായും ചോർന്നതായും, അതിനാൽ പണം തിരികെ നൽകില്ലെന്ന് ബാങ്കിംഗ് ആപ്പ് അറിയിച്ചു. ഈ മാസമാദ്യം, കസ്റ്റംസ് ഫീസ് നൽകാനുണ്ടെന്ന് പറഞ്ഞ് ഐറിഷ് തപാൽ സർവീസ് ആണെന്ന് നടിച്ച് തട്ടിപ്പുകാരിൽ നിന്ന് ഡെറക്കിന് ഒരു സന്ദേശം ലഭിച്ചു. ലിങ്കിൽ ക്ലിക്കുചെയ്‌ത് ഒരു മണിക്കൂറിന് ശേഷം, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി “ഇബിഎസ് ഫ്രോഡ് സ്‌ക്വാഡിലെ” അംഗമാണെന്ന് പരിചയപെടുത്തിയ ആളിൽ നിന്ന് ഒരു കോൾ വന്നു. EBS-ൽ ഉണ്ടായിരുന്ന എന്റെ കൃത്യമായ ബാങ്ക് ബാലൻസ് ഡെറക്കിനോട് അയാൾ പറഞ്ഞു. തന്റെ ഫണ്ടുകൾ EBS-ൽ സുരക്ഷിതമല്ലെന്നും എനിക്ക് ഒരു Revolut അക്കൗണ്ട് ഉണ്ടെങ്കിൽ അത് അവിടേക്ക് മാറ്റണമെന്നും അയാൾ പറഞ്ഞു. ഡെറക് തന്റെ Revolut അക്കൗണ്ടിലേക്ക് € 1,900 ട്രാൻസ്ഫർ ചെയ്തു, അക്കൗണ്ടിൽ നിലവിൽ € 1,100 ഉണ്ടായിരുന്നു.
തന്റെ ഫോണിൽ Revolut അൺഇൻസ്റ്റാൾ തട്ടിപ്പുകാരൻ ഡെറക്കിനോട് നിർദ്ദേശിച്ചു. ആപ്പ് റീസെറ്റ് ചെയ്യുമെന്ന് പറഞ്ഞു. എന്നിരുന്നാലും, ഡെറക് ആപ്പ് വീണ്ടും ഡൗൺലോഡ് ചെയ്തപ്പോൾ, Apple Pay വഴി അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 3,030 യൂറോ നഷ്ടമായിയുന്നു. പേയ്‌മെന്റിന് താൻ അംഗീകാരം നൽകിയതായി റിവോൾട്ട് പറഞ്ഞതായി ഡെറക് കൂട്ടിച്ചേർത്തു.തട്ടിപ്പുകൾ കൂടുതൽ സങ്കീർണ്ണമാകുമ്പോൾ രാജ്യത്ത് റിവലൂട്ടിന് ശാഖകളില്ലാത്തത് ഐറിഷ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധനായ സിനാദ് റയാൻ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88