gnn24x7

അസ്ട്രസെനെക്ക, ജോൺസൺ & ജോൺസൺ എന്നിവ പ്രയോജനപ്പെടുത്തി യുവാക്കൾ കൂടുതൽ വേഗത്തിൽ വാക്‌സിൻ സ്വീകരിക്കണം: റ്റീഷക്

0
399
gnn24x7

ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് ചെറുപ്പക്കാരായ ആളുകൾക്ക് അസ്‌ട്രാസെനെക്ക ആന്റ് ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾ പുനർവിചിന്തനം ചെയ്യണമെന്ന് റ്റീഷക് പറഞ്ഞു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ ഈ വിഷയത്തിൽ ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുമായി (എൻ‌എ‌എ‌സി) കൂടിയാലോചിക്കും. രക്തം കട്ടപിടിക്കുന്ന അപൂർവ സംഭവങ്ങളെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് 50 വയസ്സിന് താഴെയുള്ളവർക്ക് ഈ വാക്‌സിൻ നൽകരുതെന്ന് മുമ്പ് നിർദ്ദേശിച്ചിരുന്നു.

ഡെൽറ്റ വേരിയന്റ് കാരണം “അപകടസാധ്യതയുടെ സന്തുലിതാവസ്ഥ” മാറിയതായി ബ്രസ്സൽസിലെ യൂറോപ്യൻ കൗൺസിൽ യോഗത്തിൽ സംസാരിച്ച മൈക്കൽ മാർട്ടിൻ പറഞ്ഞു. “ഇത് ശരിക്കും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ലഭ്യമായ വാക്സിനുകളുടെ പോർട്ട്ഫോളിയോ വിശാലമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും പ്രായോഗിക വ്യതിയാനമാണിതെന്ന് കരുതുന്നെന്നും അസ്ട്രസെനേക്ക,(ജെ & ജെ) എന്നിവയുടെ ഉപയോഗത്തിൽ പ്രായപരിധി നിർണ്ണയിക്കാനുള്ള പരിമിതികൾ മാറ്റാൻ കഴിയുമോ എന്ന സി‌എം‌ഒയും എൻ‌ഐ‌എസിയും പരിഗണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിലിൽ, അപൂർവ രക്തം കട്ടപിടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം 60 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ അസ്ട്രാസെനെക്ക വാക്സിൻ നൽകാൻ കഴിയൂ എന്ന് നിർദേശിച്ചിരുന്നു.

എന്നാൽ എൻഐഎസി ചെയർ പ്രൊഫസർ കരീന ബട്‌ലർ അവകാശപ്പെടുന്നത് 60-64 വയസ്സ് പ്രായമുള്ളവർക്ക് ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്നതിനേക്കാൾ കോവിഡ് -19 മായി ബന്ധപ്പെട്ട മരണം വരിക്കാനുള്ള സാധ്യത 85 മടങ്ങ് കൂടുതലാണെന്നും, 55-59 വയസ്സ് പ്രായമുള്ളവർക്ക് ആ സാധ്യത 48 മടങ്ങ് കൂടുതലാണെന്നും 20-30 വയസ്സിനിടയിൽ, അത്തരത്തിലുള്ള മരണ സാധ്യത ഇരട്ടിയുമാണെന്നാണ്. കോവിഡ് -19, മരണംത്തിന്റെ ഏറ്റവും ഗുരുതരമായ ഫലം മാത്രമേ ഈ കണക്കുകൾ ഉൾക്കൊള്ളുന്നുള്ളൂവെന്നും കോവിഡിന്റെ ഫലമായി ആശുപത്രിയിലോ ഐസിയുവിലോ പ്രവേശിക്കാനോ ഉള്ള സാധ്യത ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

മറ്റ് യൂറോപ്യൻ കൗൺസിൽ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡെൽറ്റ വേരിയന്റ് യൂറോപ്പിലുടനീളം ഏറ്റവും പ്രബലമായ വേരിയന്റായി മാറുമെന്നത് കരുതുന്നുവെന്ന് റ്റീ ഷൊക് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ പോർച്ചുഗീസ് കൗണ്ടർപാർട്ടിൽ നിന്നുള്ള ഒരു പോസിറ്റീവ് ഇൻപുട്ട് ഉണ്ടായിരുന്നുവെന്നും ഹോസ്‌പിറ്റലൈസേഷനിലോ മരണനിരക്കുകളിലോ മറ്റു വേരിയന്റുകൾക്ക് സമാനമായ സ്വാധീനം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യമായി ഡെൽറ്റ വേരിയന്റ് സ്ഥിതീകരിച്ച ഇന്ത്യയിൽ സജ്ജമാക്കിയ നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതിൽ വിസമ്മതിച്ചിരുന്നു.

ജൂലൈ 5 ന് ഇൻഡോർ ആതിഥ്യം പുനരാരംഭിക്കുന്നതിന് ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും പച്ചക്കൊടി നൽകുമോ എന്ന് അടുത്ത വ്യാഴാഴ്ച മന്ത്രിസഭ തീരുമാനിക്കും.

എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘത്തിന്റെ ശുപാർശകൾക്കായി സർക്കാർ കാത്തിരിക്കേണ്ടി വരുമെന്ന് സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ് പറഞ്ഞു. പൊതുജനങ്ങൾക്കും റെസ്റ്റോറേറ്റർമാർക്കും ഇത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഞാൻ മനസ്സിലാക്കുന്നുവെന്നും ഇക്കാര്യത്തിൽ അടുത്ത ആഴ്ച തീരുമാനം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

റെസ്റ്റോറന്റുകൾ തുറക്കുമ്പോൾ അവ എന്നന്നേയ്ക്കുമായി തുറക്കണമെന്നാണ് ആഗ്രഹം എന്നും തുറന്നു ഒന്ന് രണ്ടാഴ്ചകൾക്ക് ശേഷം അവ അടച്ചിടുന്നു സാഹചര്യം ഉണ്ടാവുക ആഗ്രഹിക്കുന്നുല്ലെന്നും കോവിഡ് -19 ന്റെ മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് കൂടുതൽ പകരാൻ കഴിയുന്ന ഡെൽറ്റ വേരിയന്റിന്റെ ഭീഷണിയെ നേരിടാൻ പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാനുള്ള വഴികൾ സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള കാലതാമസം പ്രയോജനകരമാകുമെന്ന് അവർ പറഞ്ഞു, കാരണം “കൂടുതൽ ആളുകൾ വാക്സിനേഷൻ സ്വീകരിക്കും എന്നാണ് ഇതിനർത്ഥം”. അതിനാൽ അപകടസാധ്യത കുറയുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here