gnn24x7

ജീവിതചെലവിൽ നട്ടം തിരിഞ്ഞ് ന്യൂസിലൻഡ് കുടിയേറ്റ ജനത

0
420
gnn24x7

അനിയന്ത്രിത ജീവിതചെലവുകൾക്കിടയിൽ ന്യൂസിലൻഡിൽ നിന്ന് പലായനത്തിന് ഒരുങ്ങി പൗരന്മാരും.

വെല്ലിങ്ടൺ :ജീവിതച്ചെലവുകളുടെ ഗണ്യമായ വർദ്ധനവ് ദുരിതം സൃഷ്ടിക്കുന്ന ന്യൂസിലാൻഡിൽ കൂടുതൽ കുടിയേറ്റക്കാർ രാജ്യം വിടാൻ ഒരുങ്ങുന്നു.രാജ്യത്ത് കുടിയേറുന്നവരേക്കാൾ പലായനം ചെയ്യുന്നവരാണ് ഇപ്പോൾ കൂടുതൽ.രണ്ട് വർഷ കാലയളവിൽ കുടിയേറ്റക്കാരും അവരുടെ ആശ്രിതരും ഉൾപ്പെടെ ഏകദേശം 33,000 പേർ രാജ്യം വിട്ടതായാണ് കണക്ക്.23,900 പേരാണ് ഈ സമയത്ത് രാജ്യത്തേക്ക് കുടിയേറിയത്.

ഈ വർഷം മാർച്ച് വരെ 7,300 പേർ കൂടി രാജ്യം വിട്ടു, രാജ്യത്തിന്റെ ഔദ്യോഗിക ഡാറ്റാ ഏജൻസിയായ സ്റ്റാറ്റ്സ് NZ ആണ് ഈ കണക്കുകൾ പുറത്ത് വീട്ടിരിക്കുന്നത്.കഴിഞ്ഞ വർഷം 1,700 ആളുകളുടെ അറ്റ ​​നഷ്ടം രേഖപ്പെടുത്തിയത്.2012ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നെറ്റ് മൈഗ്രേഷൻ കണക്കാണിത്. 1980-കളുടെ മധ്യത്തിൽ കണ്ട നിലയിലേക്ക് കുടിയേറ്റക്കാരുടെ വരവ് കുറഞ്ഞു എന്ന് സ്റ്റാറ്റിസ്റ്റിക്സ് ന്യൂസിലൻഡിന്റെ പോപ്പുലേഷൻ ഇൻഡിക്കേറ്റർ മാനേജർ തഹ്‌സീൻ ഇസ്ലാം പറഞ്ഞു.കോവിഡ്-19-മായി ബന്ധപ്പെടട്ട് യാത്രയ്ക്കുണ്ടായ അതിർത്തി നിയന്ത്രണങ്ങൾ കാരണമാണ് ഈ ഇടിവുണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

താമസക്കാരുടെ താൽക്കാലിക നഷ്ടം പ്രധാനമായും പൗരന്മാരല്ലാത്തവരാണ്. കാരണം ഏകദേശം 33,300 കുടിയേറ്റക്കാർ അതിർത്തി വിട്ടു, 23,900 പേരാണ് രാജ്യത്തേക്ക് കുടിയേറിയത്. ഇത് 9,400 അറ്റനഷ്ടത്തിലേക്ക് നയിച്ചു. ഇതേ കാലയളവിൽ , ഏകദേശം 22,200 പൗരന്മാർ രാജ്യത്തേക്ക് മടങ്ങി, 20,100 പേർ വിദേശത്തേക്ക് പോയി, ഇത് 2,100 അറ്റാദായത്തിലേക്ക് നയിച്ചു.

6.9 ശതമാനത്തിന്റെ ഉയർന്ന പണപ്പെരുപ്പവും ഉയർന്ന ജീവിതച്ചെലവുകളാൽ നയിക്കപ്പെടുന്ന കടുത്ത സാമ്പത്തിക സാഹചര്യങ്ങളും രാജ്യം നേരിടുന്നതിനാൽ, ന്യൂസിലൻഡ് നിവാസികൾ കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നു.18 നും 27 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് കുടിയേറുന്നവരിൽ അധികവും.ഈ പ്രായത്തിലുള്ള ഏകദേശം 1,800 പൗരന്മാർ രാജ്യം വിടുന്നു. തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായതിനാൽ, ഈ നഷ്ടം രാജ്യത്ത് തൊഴിലാളി ക്ഷാമത്തിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപെടുന്നു.

ഇതൊരു വലിയ തിരിച്ചടിയാണെന്നും,ആഗോള സാമ്പത്തിക പ്രതിസന്ധി,ക്രൈസ്റ്റ് ചർച്ച് ഭൂകമ്പങ്ങൾ, 2010-കളുടെ തുടക്കത്തിൽ നടന്ന ഓസ്‌ട്രേലിയൻ ഖനന കുതിച്ചുചാട്ടം എന്നിവയ്ക്ക് ശേഷം ഇത്തരം നെഗറ്റീവ് കണക്കുകൾ ആദ്യമായി കാണുന്നു എന്നും ഇൻഫോമെട്രിക്‌സിന്റെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റും ഡയറക്ടറുമായ ബ്രാഡ് ഓസ്‌ലെൻ പറഞ്ഞു. തൊഴിലാളികളെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് രാജ്യത്തുടനീളം അതിരൂക്ഷമാണ്.ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ മുൻ വർഷത്തേക്കാൾ കുറവാണ്. ഇത് യഥാർത്ഥത്തിൽ ബിസിനസുകൾ നേരിടുന്ന സമ്മർദ്ദങ്ങളെ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here