ജസിൻഡ ആർഡേന് പകരം ക്രിസ് ഹിപ്കിൻസ് (44) ന്യൂസീലൻഡ് പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലേബർ പാർട്ടി എംപിമാർ നാമനിർദേശം ചെയ്ത ഏക പേര് ഹിച്കിൻസിന്റേതാണെന്ന് പാർട്ടി അറിയിച്ചു. ഞായറാഴ്ച പാർലമെന്റ് ചേർന്ന് ഹിപ്കിൻസിനെ രാജ്യത്തിന്റെ 41-ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും.
ജസിൻഡ ആർഡേന്റെ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ഹിപ്കിൻസ്. നിലവിൽ പൊലീസ്, വിദ്യാഭ്യാസം, പൊതുസേവനം വകുപ്പു മന്ത്രിയാണ്. ഒക്ടോബർ 14നാണ് അടുത്ത പൊതുതിരഞ്ഞെടുപ്പ്. അതുവരെ ഹിപ്കിൻസ് പ്രധാനമന്ത്രിയായി തുടരും.
2008-ൽ ആദ്യമായി പാർലമെന്റ് അംഗമായ ഹിപ്കിൻസ് 2020ലാണ് ആദ്യമായി മന്ത്രിയായത്. അന്ന് കോവിഡ് വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാജ്യത്ത് കോവിഡ് പിടിച്ചുകെട്ടുന്നതിൽ ജസിൻഡയ്ക്ക് ഒപ്പം നിർണ്ണായക പങ്കാണ് ഹിപ്കിൻസ് വഹിച്ചത്. ജസിൻഡയ്ക്ക് പകരക്കാരനായിഹിപ്കിൻസിന്റേതല്ലാതെ മറ്റൊരു പേര് പരിഗണനയിലില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88