ആറുമാസത്തിനുള്ളിൽ ബിസിസിഐ തങ്ങളുടെ രണ്ടാമത്തെ ഐപിഎൽ സീസൺ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ, മാച്ച് ഓഫീസർമാർ, അമ്പയർമാർ, സ്കോറർമാർ, വീഡിയോ അനലിസ്റ്റുകൾ ഉൾപ്പെടെ 400 ലധികം പേർക്ക് ഇതുവരെ പേയ്‌മെന്റുകൾ ലഭിച്ചിട്ടില്ല.
സാധാരണ ഗതിയിൽ ജോലി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ശമ്പളം ലഭിക്കുന്നതിനുപകരം സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റ് കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും ഇതുവരെ തങ്ങൾക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും ഒരു അമ്പയർ പറഞ്ഞു.
നിലവിൽ ബിസിസിഐയിൽ ഒരു ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഇല്ല. അതുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്നാണ് സൂചന. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തിയിരുന്നില്ല. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി എന്നീ പരിമിത ഓവർ ടൂർണമെൻ്റുകൾ മാത്രമാണ് കഴിഞ്ഞ സീസണിൽ നടത്തിയത്.