ന്യൂഡൽഹി: 78 അംഗ മോദി മന്ത്രി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസിലെ പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട്. ഇവരിൽ നാലുപേർക്കെതിരേ വധശ്രമത്തിനാണ് കേസ് നിലനിൽക്കുന്നത്.
ഈ റിപ്പോർട്ട് അനുസരിച്ച് 78 കേന്ദ്രമന്ത്രിമാരിൽ 70 പേരും കോടീശ്വരന്മാരാണ്. ജ്യോതിരാദിത്യ സിന്ധ്യക്ക് 379 കോടി, പുയൂഷ് ഗോയലിന് 95 കോടി, നാരായൺ റാണെയ്ക്ക് 87 കോടി, രാജീവ് ചന്ദ്രശേഖറിന് 64 കോടി എന്നീ നിലയ്ക്കാണ് സ്വത്ത് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
24 മന്ത്രിമാർക്കെതിരേ ഗുരുതര ക്രിമിനൽ കേസുകളാണ് ഉളളത്. ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെതിരേ കൊലപാതകശ്രമമടക്കം 11 കേസുകളാണ് നിലവിലുണ്ട്.