തിരുവനന്തപുരം: കേരളത്തിലെ 4 വിമാനത്താവളങ്ങളിലെയും റാപ്പിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1200 രൂപയാക്കി കുറയ്ക്കാൻ തീരുമാനമായി. എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ സംസ്ഥാനത്തുള്ള ഏക വിമാനത്താവളമായ കോഴിക്കോട്ട് 1580 രൂപയും മറ്റുവിമാനത്താവളങ്ങളിൽ 2500 രൂപ വരെയുമാണ് നിലവിൽ ഈടാക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ വിമാനത്താവള അതോറിറ്റികളോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.