ഇസ്ലാമാബാദ്: രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതിന് ലൈംഗികാതിക്രമ കേസുകളുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള ഇമ്രാൻ ഖാന്റെ പ്രതികരണത്തിന് പാകിസ്താനിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി സ്ത്രീ അനുകൂല സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
‘സ്ത്രീകൾ കുറച്ച് വസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ, അത് പുരുഷൻമാരിൽ സ്വാധീനം ചെലുത്തും. അല്ലെങ്കിൽ അവർ റോബോട്ട് ആയിരിക്കണം. ഇത് സാമാന്യ ബുദ്ധി മാത്രമാണ്’ എന്നായിരുന്നു ഇമ്രാൻ ഖാൻ ഒരു പ്രമുഖ വാർത്ത ചാനലിൽ പ്രതികരിച്ചത്.
നേരത്തെയും ഇതേപോലുള്ള പ്രസ്താവനയിലൂടെ വിവാദത്തിൽ അകപ്പെട്ട വ്യക്തിയാണ് ഇമ്രാൻ ഖാൻ. അന്നും സമാനാമായ ഇമ്രാൻ ഖാനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.