ചൈനീസ് ബഹിരാകാശ പേടകം സുറോങ് റോവർ സുരക്ഷിതമായി ചൊവ്വയിൽ ഇറങ്ങി. ഫെബ്രുവരി മുതൽ ഭ്രമണപഥത്തിലെത്തിയ ടിയാൻവെൻ -1 ൽ നിന്നുള്ള ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്എ) ലാൻഡർ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 7 മണിയോടെ ചൊവ്വയുടെ വടക്കൻ അർദ്ധഗോളത്തിലെ വലിയ സമതലമായ ഉട്ടോപ്യ പ്ലാനിറ്റിയയെ സ്പർശിച്ചു.
ചൊവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി ചൈന. ഇത് ചൈനയുടെ ബഹിരാകാശ, വ്യോമയാന വികസനത്തിന് വലിയ പ്രാധാന്യമുള്ള ഒരു നാഴികക്കല്ലാണ്. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലായ് 23നാണ് ടിയാൻവെൻ 1 ബഹിരാകാശ പേടകം ചൊവ്വാ ദൗത്യം ആരംഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ടിയാൻവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. തുടർന്ന് മൂന്ന് മാസത്തോളം ചൊവ്വയെ വലംവെച്ച ശേഷമാണ് ചൊവ്വയിലെ ഉട്ടോപ്യ മേഖലയിൽ സുറോങ് റോവർ ഇറങ്ങിയത്.




































