ന്യൂഡൽഹി: സാങ്കേതികപ്രശ്നങ്ങൾകാരണം മൂന്ന് അന്താരാഷ്ട്രവിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തരമായിഇറങ്ങി. കൊച്ചി, ചെന്നൈ,കൊൽക്കത്തവിമാനത്താവളങ്ങളിലാണ്വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഇവ ഇറങ്ങിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അറിയിച്ചു.
എയർ അറേബ്യയുടെ ഷാർജ-കൊച്ചിൻ വിമാനം ഹൈഡ്രോളിക് തകരാർ കാരണമാണ് ഇറക്കിയത്. ആഡിസ് അബാബയിൽനിന്ന് ബാങ്കോക്കിലേക്കു പോയ എത്യോപ്യൻ എയർലൈൻസ് വിമാനം കൊൽക്കത്തയിലും ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനം ചെന്നൈയിലും ഇറക്കി. മൂന്നുസംഭവത്തിലും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡി.ജി.സി.എ. അറിയിച്ചു.
അതിനിടെ ഷാർജയിൽനിന്ന്ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനംസാങ്കേതികത്തകരാറിനെത്തുടർന്ന് വഴിതിരിച്ച് പാകിസ്താനിലെ കറാച്ചിയിലും ഞായറാഴ്ച രാവിലെ അടിയന്തരമായി ഇറക്കി. മറ്റൊരു വിമാനം അയച്ച് യാത്രക്കാരെ ഹൈദരാബാദിൽ എത്തിച്ചു.





































