ജർമ്മനിയിൽ പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് ഗുരുതര പരിക്കുകളുണ്ട്. ഹാംബർഗിലെ യഹോവ വിറ്റ്നസ് സെന്ററിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. മരിച്ചവരിൽ കൊലയാളിയുമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് അതിജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് നിർദ്ദേശിച്ചു.സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ഹാംബർഗ് മേയർ പീറ്റർ ടിഷെൻഷർ പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ട്വിറ്ററിൽ അറിയിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരവധി തീവ്രവാദി ആക്രമണങ്ങൾ ജർമ്മനിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 2020 ഫെബ്രുവരിയിൽ ഹനാവിലുണ്ടായ വെടിവെപ്പിൽ പത്തു പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ