സാൾട്ട് ലെയ്ക്ക്: പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്ക് നഗരത്തിലെ വീടിന്റെ ടെറസിൽ നിന്ന് കാണാതായ 25 കാരന്റെ അസ്ഥികൂടം വ്യാഴാഴ്ച കണ്ടെത്തി. മകൻ അർജുനെ കുറച്ചുനാളായി കാണാനില്ലെന്ന് അച്ഛൻ അനിൽ കുമാർ മഹേൻസരിയ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിരുന്നു.
അനിൽകുമാറിന്റെ ഭാര്യ ഗീതയും മൂന്ന് ആൺമക്കളും സാൾട്ട് ലെയ്ക്കിൽ ആയിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വർഷം മക്കളായ അർജുൻ(25), വിദുർ(22), വൈദി(20) എന്നിവർക്കൊപ്പം രാജാർഹട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട് ഭാര്യ മക്കൾക്കൊപ്പം റാഞ്ചിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറി. മകനെ കാണാതായതിൽ ഭാര്യ ഗീതക്കെതിരെയാണ് അനിൽ കുമാർ സംശയം പ്രകടിപ്പിച്ചത്.
കുറച്ചു മാസങ്ങളായി മകൻ അർജുനേ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് അനിൽ കുമാർപോലീസിൽ പരാതി നൽകുകയായിരുന്നു. മകനെ അന്വേഷിക്കുമ്പോഴെല്ലാം തന്റെ കൂടെ ഉണ്ടെന്ന് ഭാര്യ ഗീത പറഞ്ഞിരുന്നു.
അസ്ഥികൂടത്തിന്റെ ഐഡന്റിറ്റി കണ്ടെത്താനായി വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും, പ്രാഥമിക പരിശോധനയിൽ അസ്ഥികൂടം അർജുനന്റെതാണെന്ന് തോന്നുന്നുവെന്നും പോലീസ് പറഞ്ഞു.