ധാക്ക: ദുർഗ പൂജയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെ ബംഗ്ലാദേശിലെ കുമിലയിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ചെയ്ത സംഭവത്തിൽ ക്ഷേത്രങ്ങൾ തകർത്തവരെ വെറുതെ വിടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വ്യാഴാഴ്ചയാണ് സംഘർഷം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഏതു മതത്തിൽപ്പെട്ടവരായാലും പിടികൂടി ശിക്ഷിച്ചിരിക്കുമെന്നും ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ധാകേശ്വരി ദേശീയ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദുര്‍ഗാപൂജാ ആശംസകള്‍ അറിയിച്ചുകൊണ്ട് അവർ പറഞ്ഞു.