ജംഷഡ്പൂർ: അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അബ്ദുൾ മജീദ് കുട്ടിയെ ഡൽഹിയിൽ എത്തിയ്ക്കും. ഇന്നലെയാണ് ഇയാളെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ 24 വർഷമായി ഇയാൾ ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
1997 ലെ റിപ്പബ്ലിക് ദിനത്തിൽ പാകിസ്ഥാൻ രഹസ്യന്വേഷണ എജൻസിയുടെ (ISI) നിർദ്ദേശ പ്രകാരം മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്‌ഫോടനം നടത്താനായിട്ട പദ്ധതിയിൽ ഇയാൾ പങ്കാളിയാണ്. കൂടാതെ 106 പിസ്റ്റളുകൾ, 750 കാർട്രിജുകൾ, നാല് കിലോ ആർ.ഡി.എക്സ് എന്നിവമജീദ്കുട്ടി മോഷ്ടിച്ചതായും പറയപ്പെടുന്നുണ്ട്. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് അബ്ദുൾ മജീദ് ഒളിവില്‍ കഴിഞ്ഞിരുന്നത്.